ജൂണ്‍ എട്ടിനാണ് ലോകമെമ്പാടും സമുദ്രദിനം ആചരിക്കുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ദിവസം ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആഗോളതലത്തില്‍ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സമുദ്രങ്ങള്‍. സമുദ്രങ്ങള്‍ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശവും ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്.
സമുദ്രത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അറിയിക്കാന്‍ ലോക മഹാസമുദ്ര ദിനം അവസരം നല്‍കുന്നു. കപ്പലുകളില്‍ നിന്നുള്ള മലിനീകരണം, ബള്‍ക്ക്, മലിനജലം, മാലിന്യങ്ങള്‍, കപ്പലുകളില്‍ നിന്നുള്ള വായു മലിനീകരണം എന്നീ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ 1973 ല്‍ അന്താരാഷ്ട്ര മറൈന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചിരുന്നു.
അന്താരാഷ്ട്രതലത്തിൽ എല്ലാ വർഷവും ജൂൺ 8 ലോകസമുദ്രദിനമായി ആചരിക്കുകയാണ്. ജീവന്റെ ഉത്ഭവം കടലിലാണെന്ന് പഠനങ്ങള്‍ ഉണ്ട്. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് കടലിലാണെന്നാണ് മിക്ക ശാസ്ത്രജ്ഞരുടേയും നിഗമനം. ഇതിന്നുള്ള പല സാദ്ധ്യതകളും പലരും മുന്നോട്ടു വച്ചിട്ടുണ്ട്.
വെള്ളമില്ലെങ്കില്‍ ജീവിതമില്ല. നീല ഇല്ല, പച്ചയില്ല. ലോക മഹാസമുദ്ര ദിനത്തിൽ, മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സമുദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ ജലാശയത്തെ സംരക്ഷിക്കാൻ ലോകം കൈകോർക്കുകയാണ്.
നമ്മുടെ ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിൽ സമുദ്രങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ചും അവ നാശത്തിൽ നിന്ന് തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 8 ന് ലോക മഹാസമുദ്ര ദിനം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) അഭിപ്രായമനുസരിച്ച് സമുദ്രങ്ങൾ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും പ്രധാന ഉറവിടവും ജൈവമണ്ഡലത്തിന്റെ നിർണായക ഭാഗവുമാണ്.
ജീവജാലങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ലോക മഹാസമുദ്ര ദിനം ആചരിക്കുന്നത്, അവ ജീവൻ രക്ഷിക്കുന്ന ഓക്സിജൻ നൽകുന്ന എണ്ണമറ്റ ജന്തുജാലങ്ങൾക്കും സസ്യജാലങ്ങൾക്കും അഭയം നൽകുന്നു. കൂടാതെ, സമുദ്രങ്ങളെ രക്ഷിക്കാൻ ഒരു സന്ദേശം അയയ്ക്കുന്നതിന് പ്ലാസ്റ്റിക് മലിനീകരണം, മാലിന്യ നിർമാർജനം, എണ്ണ ചോർച്ച തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോക സമുന്ദ്രദിനം ആഘോഷിക്കുന്നു.
സമുന്ദ്രം എന്ന ലോകം
മുന്നൂറ് കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ സൂര്യന് ഇന്നത്തേതിലും 30 ശതമാനം കുറവായിരുന്നു പ്രകാശമെന്നും അതുകൊണ്ട് അക്കാലത്ത് സമുദ്രങ്ങളുടെ ഉപരിതലം മുന്നൂറു മീറ്റർ ആഴത്തിൽ വരെ തണുത്തുറഞ്ഞു കിടന്നിരിക്കാമെന്നും കരുതപ്പെടുന്നു. അക്കാലത്തും സമുദ്രത്തിന്റെ അടിത്തട്ടുകളിൽഉഷ്ണജലസ്സ്രോതസ്സുകളുണ്ടായിരുന്നതുകൊണ്ട് സമുദ്രോപരിതലത്തിനും അടിത്തട്ടിനുമിടയിൽ ജൈവപരമായ രാസപ്രക്രിയകൾക്ക് അനുകൂലമായ താപനിലയുള്ള ഇടങ്ങളുണ്ടായിരുന്നുവെന്നും ഇവിടങ്ങളിലാണ് തന്മാത്രാതലത്തിൽ ജീവൻ രൂപം കൊണ്ടതെന്നും ഏറ്റവും പുതിയ ഒരു നിഗമനമുണ്ട്.
സമുദ്രോപരിതലം ദീർഘകാലത്തേക്ക് ഉറഞ്ഞുകിടന്നിരുന്നതുകൊണ്ട് ജൈവവസ്തുക്കൾക്ക് ഹാനികരമായ അൾട്രാ വയലറ്റ് വികിരണങ്ങൾ സമുദ്രത്തിനുള്ളിലേക്ക് എത്തിപ്പെടാതിരുന്നത് ജീവന്റെ വ്യാപനത്തേയും വികാസത്തേയും സഹായിച്ചിരിക്കണം. പിൽക്കാലത്ത് രൂപംകൊണ്ട അന്തരീക്ഷം സമുദ്രത്തിനു നഷ്ടമായ ഈ ഹിമകവചത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും അതിന്റെ തണലിൽ ജീവൻ നാമിന്നു കാണുന്ന വൈവിധ്യമേറിയ രൂപഭാവങ്ങളിലേക്കു പരിണമിക്കുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്.
ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം 3.1% - 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.
ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ അങ്കുരിച്ചതും സമുദ്രത്തിലാണ്
ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരുംവൻകരാചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻജിയ എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ്സ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡങ്ങൾ ആകാൻ അരംഭിച്ചു. 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിൻ കാലഘട്ടത്തോടെയാണ് ഭൂഖണ്ഡങ്ങൾ ഏതാണ്ട് ഇന്നത്തെ നിലയിലായത്. ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.
സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ജലം സംഭൃതമായിരിക്കുന്നത് ഭൂമിയിലാണ്. അതിന്റെ ഏറിയ പങ്കും സമുദ്രങ്ങളിലുമാണു. ഇതിന്റെ ഉൽപ്പത്തിയേക്കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സൗരയൂഥാന്തരമേഖലയിൽനിന്ന് കൂറ്റൻ ആസ്റ്ററോയ്ഡുകൾ ഭൂമിയിൽ ഇടിച്ചിറങ്ങിയപ്പോൾ അവ കൊണ്ടുവന്നതാണു ഇത്രയും ജലം എന്നാണു ഒരു സിദ്ധാന്തം. മറ്റൊന്ന് അത് ഭൂമിയിൽത്തന്നെ വൈദ്യുതസംശ്ലേഷണത്തിന്റെ / ഫോട്ടോസിന്തെസിസ്സിന്റെ ഫലമായി ഉണ്ടായയതാണെന്നാണ്. സ്വതന്ത്രാവസ്ഥയിലുള്ള ഈ ജലം ഗുരുത്വാകർഷണം മൂലം ഭൂതലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സഞ്ചയിക്കപ്പെട്ടാണു സമുദ്രങ്ങൾ ഉണ്ടായത്.
20 - 19 കോടി വർഷങ്ങൾക്കു മുൻപ് സമുദ്രങ്ങളും വൻകരകളും, ഭൂമിയിൽ സമുദ്രങ്ങൾ രൂപപ്പെട്ട കാലത്തേപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്.
തെക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിലെ ഇഷ്വ എന്ന സ്ഥലത്ത് കിട്ടിയ ജലസാന്നിദ്ധ്യമുള്ള ഏറ്റവും പഴയ പാറക്കഷണങ്ങളുടെ പ്രായം കണ്ടെത്തിയതിൽ നിന്ന് 380 കോടി കൊല്ലങ്ങൾക്കു മുമ്പേയാണ് സമുദ്രങ്ങളുണ്ടായതെന്ന് ഒരു വാദമുണ്ട്.
ആസ്ത്രേലിയയിലെ ചില കുന്നുകളിൽ നിന്നു കിട്ടിയ മണൽത്തരികളിലെ സിർക്കോൺ എന്ന മൂലകത്തിലെ ഓക്സിജൻ ഐസോടോപ്പുകളെ കുറിച്ചുള്ള പഠനങ്ങളെ തുടർന്ന് 420 കോടി വർഷങ്ങൾക്കു മുമ്പേതന്നെ അവക്ക് സമുദ്രജലവുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന് കണ്ടെത്തുകയുണ്ടായി.
ലോക രക്തദാന ദിനം(ജൂണ്‍ 14)
ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.
രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍?
1. എച്ച്ഐവി/എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല.
2. മലേറിയ വന്നിട്ടുള്ളവര്‍ അതിനു ശേഷം 12 മാസത്തിനുള്ളില്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.
3. മഞ്ഞപ്പിത്തം പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല.
4. മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.
5. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, പ്രമേഹ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
6. സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
ടാറ്റൂ, ബോഡി പിയേഴ്‌സിങ് ഇവ ചെയ്തവര്‍ ആറുമാസത്തേക്ക് രക്തദാനം ചെയ്യരുത്.
രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം
രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ആവര്‍ത്തിച്ചുള്ള രക്തദാനം
ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ
ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ
മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ
നടത്തപ്പെടുന്നു.
നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതയും, സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്നു.
മുൻവർഷങ്ങളിലെ പ്രമേയങ്ങൾ
- 2016- രക്തം നമ്മെ ഏവരേയും ബന്ധിപ്പിക്കുന്നു
- 2015- എന്റെ ജീവൻ രക്ഷിച്ചതിനു നന്ദി
- 2014- അമ്മയെ രക്ഷിക്കാൻ സുരക്ഷിത രക്തം
- 2013- ജീവൻ ഒരു ഉപഹാരമായി നൽകൂ
- 2012- ഒരോ രക്തദാതാവും ഒരു ഹീറോ ആണ്
- 2021- രക്തം നൽകൂ, ലോകത്തെ സ്പന്ദിക്കുന്നതാക്കൂ
- 2022-'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്. പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ'
2. Forestis ന് പുറമെയുള്ളത് (Outside) എന്നാണര്‍ഥം.
3. ഇംഗ്ലണ്ടിലെ നോര്‍മന്‍ ഭരണാധികാരികളുടെ കാലത്താണ് ഈ പദം പ്രചാരത്തിലാകുന്നത്.
4. ഭൂമിയുടെ ഉപരിതലത്തിന്‍റെ 9.4% വും കരവിസ്തൃതിയുടെ 30% വും വനമാണ്.
5. കൃഷി ആരംഭിച്ച കാലത്ത് ഭൂമിയില്‍ കരയുടെ പകുതിഭാഗവും വനമായിരുന്നു. ഇന്നത് 4 ബില്യന്‍ ഹെക്റ്ററായി കുറഞ്ഞിരിക്കുന്നു (Forest Resource Assessment 2010).
6. വന നശീകരണത്തില്‍ കാട്ടുതീ പ്രമുഖ പങ്കുവഹിക്കുന്നു. 1982-83 ല്‍ ഇന്തോനേഷ്യയിലെ കാളിമണ്ടനിലെ 36 ലക്ഷം ഹെക്റ്റര്‍ വനമാണ് കത്തിച്ചാമ്പലായത്.
ഓര്‍മിക്കാന്‍
1. വനഭൂമി ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം- മധ്യപ്രദേശ് (77,700 ച.കി.മീ)
2. ഭൂവിസ്തൃതിയുടെ ശതമാനത്തില്‍ വനം കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം – മിസോറാം (90.68%)
3. വനവിസ്തൃതി കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം- ആന്‍ഡമാന്‍ നിക്കോബാര്‍ (81.5%)
4. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- പശ്ചിമ ബംഗാള്‍
5. വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ് (1,664)
6. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്- നാഗാര്‍ജുന സാഗര്‍ ടൈഗര്‍ റിസര്‍വ് (ആന്ധ്രപ്രദേശ്)
7. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്- നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്
8. ലോകത്ത് വനമേഖല ഏറ്റവും കൂടുതലുള്ള രാജ്യം – റഷ്യന്‍ ഫെഡറേഷന്‍ (809 മില്യന്‍ ഹെക്റ്റര്‍)
9. 289 ജിഗാടണ്‍ കാര്‍ബണാണ് ലോകത്തിലെ വനങ്ങള്‍ ദ്രവ്യപിണ്ഡമായി (Biomas) സംഭരിച്ചുവച്ചിരിക്കുന്നത്.
വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം - ജൂണ്‍ 19

വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”